hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2010, നവംബർ 23, ചൊവ്വാഴ്ച

ജീര്‍ണ്ണത !!!

“അനന്ദൂ...അനന്ദൂ..... “
ആരോ വിളിക്കുന്നല്ലോ “ആരാത്?”

“ഇല്ലാ. ഇവിടാരും ഇല്ലല്ലോ!   ചിലപ്പോ തോന്നിയതാവും, ആവാം”
“അല്ലാ! ഞാനെന്തെടുക്കയാണിവിടെ?”
എപ്പോള്‍ വന്നിവിടെ? അറിയില്ലാ! ഈ കസാരയില്‍ ഇരുപ്പായിട്ട് എത്ര സമയമായ് കാണും. ഒരു പിടിത്തവും ഇല്ലല്ലോ. ഇവിടെന്താ ഒരു ഇളുമ്പു നാറ്റം, ഈ മുറിയാകെ നാറുന്നല്ലോ? അല്ലല്ല അതെന്നില്‍ നിന്നാണല്ലോ വരുന്നത്. അപ്പോള്‍ കുറേ നാളായോ ഈ ഇരുപ്പു തുടങ്ങീട്ട്! വിശ്വാസം വരുന്നില്ല്ലാ.

ആകെ ഒരു മുഷിച്ചല്‍, ഒരു ജീര്‍ണ്ണത! ഞാനിങ്ങനെ അല്ലല്ലോ? ഒന്നെണീറ്റ് പുറത്തിറങ്ങാം.
‘ങേ’ എന്തായിതു എണീല്‍ക്കാനാവുന്നില്ലല്ലോ?   പൃഷ്ഠം പശ തേച്ചൊട്ടിച്ചതു പോലുണ്ട്. കൈകള്‍ അനക്കുവാന്‍ കഴിയുന്നില്ലാ, അല്ലാ അതാരോ കസാലക്കൈയ്യുമായ് ചേര്‍ത്തു ബന്ധിച്ചിരിക്കുയാണല്ലോ.
    “ആരാത്, എന്തിനാണിങ്ങനെന്നെ.....”

“അനന്ദൂ....”
ആ ശബ്ദം വീണ്ടും

“അനന്ദു നീ എന്നെ മറന്നു അല്ലേ?”
പരിചിതമായ ഈ ശബ്ദം ആരുടേതാണ്, തിരിച്ചറിയാനകുന്നില്ല. ഓര്‍മ്മകള്‍ നശിച്ചിരിക്കുന്നു.
ഒരു കരസ്പര്‍ശം... എന്തോ ഇഴയുന്നു തോളിലൂടെ താഴേക്ക്, പക്ഷെ ഒന്നും കാണുന്നില്ലല്ലോ. നാശം ഈ കൈകള്‍ വിടുവിക്കാനായിരുന്നെങ്കില്‍ തട്ടിയെറിയാമായിരുന്നു ആ മാരണത്തെ.

ചെവിക്കു പിന്നില്‍ ഒരു ചുടു നിശ്വാസം... പൊള്ളുന്നുണ്ട്. തിരിഞ്ഞു നോക്കാനാ‍വുന്നില്ലാ. തലയാകെ ഒരു മരവിപ്പ്, കഴുത്തിലൂടെ താഴേക്കരിച്ചിറങ്ങുന്നു
“അയ്യോ! എന്നെ വിടു.. എന്നെ വിടു.........”
എന്റെ കഴുത്ത് ഞെരുക്കുന്നല്ലോ
“എന്നെ വിടൂ .. എന്നെ കൊല്ലരു...തേ.........”

ഈ മണം അത്... അതേ അതവളുടേതു തന്നെ, ആ ശബ്ദം അത് അര്‍ച്ചനയല്ലേ!

“ആര്‍ച്ചു.. എന്റെ ആര്‍ച്ചൂട്ടീ......”

“അനന്ദേട്ടാ... എന്തായിതു പിച്ചും പേയും പറയുന്നത്, എണീക്ക്, ആരായീ അര്‍ച്ചന. യേട്ടനെന്താപറ്റിയേ?”

*******************************************************************************

2010, നവംബർ 12, വെള്ളിയാഴ്‌ച

ഞാന്‍ ഒരു ഭാരവാഹിയായ കഥ

പ്രകൃതി അനുഗ്രഹിച്ചൊരു നാടൊന്നും അല്ലെങ്കിലും ഗ്രാമത്തിന്റെതായ സൌന്ദര്യത്തിനു ഒട്ടും തന്നെ കുറവില്ലാത്ത  നാടാണ്  ഇപ്പോള്‍ ഞാന്‍ കുടിയേറി പാര്‍ക്കുന്ന കല്ലിയൂര്‍ എന്ന ഗ്രാമ പഞ്ചായത്ത്. നഗരാതിത്രിക്കടുത്തു പച്ചപ്പ്‌ മായാത്ത, നെയ്യാറിന്റെ ചാനല്‍  ഞരമ്പുകള്‍ ജലവാഹികളായ് തലങ്ങും വിലങ്ങും ഒഴുകുന്ന ഒരു ഇടത്തരം ഗ്രാമം. തിരുവനന്തപുരം നഗരത്തിനും ചുറ്റുമുള്ള പ്രദേശങ്ങള്‍ക്കും ദാഹജലം നല്‍കുന്ന വെള്ളായണി കായല്‍ അതിരായിട്ടുള്ള ഗ്രാമം. നഗരത്തിന്റെതായ എടുപ്പുകള്‍ ഇപ്പോള്‍ ഉണ്ടായ് വരുന്നതെ ഉള്ളു. കവലയില്‍ നിന്നും അധികം ദൂരമില്ല പഞ്ചായത്ത്  ആഫീസിനു. അവിടെന്നും പിന്നെ ചില കാല്‍പ്പാടുകള്‍  നടന്നാല്‍ ഒരു ഇട റോഡുണ്ട്, ആ വഴി ഇത്തിരി കൂടെ വരുമ്പോളുള്ള ഇറക്കം, അതിനു ഏതാണ്ട് മദ്ധ്യം ഇടതു വശത്തായ് എന്റെ  കുഞ്ഞു ഭവനം കാണാം.
നഗരത്തില്‍ തൊട്ടയല്‍ വാസിയേപ്പൊലും അറിഞ്ഞു കൂടാതെ ജീവിച്ചു വന്ന എനിക്കു അയല്‍ക്കാര്‍ നല്ല വരവേല്‍പ്പാണു നല്‍കിയത്. പുതിയ താ‍മസക്കാര്‍- ഒരു സുന്ദരന്‍ യുവാവും അതിനൊത്ത സൌന്ദര്യം  ഇല്ലെങ്കിലും (അവളിതു വായിക്കില്ലാ എന്ന ഉറപ്പെനിക്കുണ്ട്) സുന്ദരിയായ  ഭാര്യയും രണ്ട് വയസുകാരനും അടങ്ങിയ കുടുംബം വന്ന വിവരം ആ പരിസരത്തൊക്കെ അറിഞ്ഞുകഴിഞ്ഞിരുന്നു, (അതുകൊണ്ടെനിക്കു അധികം പബ്ലിസിറി ഒന്നും കൊടുക്കേണ്ടി  വന്നില്ല)  ഈ വിവരം എനിക്കു മനസിലായതു ഒരു മാസത്തെ പൊറുതി കഴിഞ്ഞപ്പൊഴാണ്.
നഗരത്തിന്റെ ചിഹ്നങ്ങളില്‍ ഒന്നായ റെസിഡന്‍സ് അസ്സോസിയേഷന്‍ ഏര്‍പ്പാട് ഇവിടേയും ഉണ്ടായിരുന്നു. എം ആര്‍ എ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന "മഹാത്മാ റെസിഡന്‍സ്  അസോസിയേഷന്‍ " നിര്‍ഭാഗ്യം കൊണ്ട് അതിന്റെ വാര്‍ഷിക സമ്മേളന കാലത്താണ് നമ്മുടെ പ്രവേശനം!
അഹങ്കാരം ഒട്ടും കൂടതെ പറയട്ടെ   സര്‍ക്കാര്‍ ജീവനക്കരനും അതുതന്നെ ഒരു  എഞ്ചിനീറിംഗ് കോളേജ് അദ്ധ്യാപകനുമായ - (അതിപ്പൊഴും തീര്‍ച്ച്പ്പെട്ടിട്ടില്ല എങ്കിലും വെക്കേഷന്‍ എന്ന പണിയില്ലാക്കാലം അനുഭവിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് അങ്ങനെ ആണെന്നാണു വെയ്പ്പ്. ) എന്നെ അവര്‍ സഹര്‍ഷം സ്വാഗതം ചെയ്തു. സിറ്റിക്കുള്ളിലെ ചാല കമ്പോളത്തില്‍ ഒരു കോണില്‍ തീപ്പെട്ടി കൂടുപോലുള്ള മാളത്തില്‍ ഒളിച്ചു കഴിഞ്ഞിരുന്ന എനിക്കു ഈ ക്ഷണം ഒരു അംഗീകാരമായാണ് തോന്നിയത്, അതു കൊണ്ട് തന്നെ തീര്‍ച്ചയായും പങ്കെടുക്കണമെന്നു തീരുന്മനിച്ചു.
റിട്ടേഡ് അദ്ധ്യാപകനും എഴുത്തുക്കാരനും ഒഴിവു ജീവിതം ഒറ്റക്ക് ആസ്വദിക്കുന്ന ഫ്രൊ.ശ്രീകണ്ഠന്‍ നായര്‍ അദ്ധ്യക്ഷനായ ആ സദസ്സില്‍ രണ്ട് നാരികളടക്കം പത്തു പതിനഞ്ചു പേരൂടെ ഉണ്ടായിരുന്നു.
ഞാന്‍ ഊഹിച്ചതു പോലെ അവര്‍ ആളില്ലാ കൂട്ടം  അല്ലാ എന്നെനിക്കു ബോദ്ധ്യപ്പെട്ടു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ നിലവിലെ  പ്രെസിഡെന്റ്  തുടരണമെന്ന ഐക്യകണ്ഠേനയുള്ള തീരുമാനം വയോദിഹനായ അദ്ദേഹത്തിന്റെ തടസ്സ വാദങ്ങളെ ബാഷ്പമാക്കി കളഞ്ഞു. തുടര്‍ന്നു ബാക്കി സ്ഥാനങ്ങള്‍ ഓരോര്‍ത്തര്‍ക്കും വീതം വച്ചപ്പൊള്‍ ഞന്‍ പൊലും അറിയാതെ അതിന്റെ ഭാഗമാകേണ്ടി വന്നു. “രോഹി ഇച്ഛിച്ചതും ഭാരവാഹിത്വം വൈദ്യര്‍ കല്പിച്ചതും ഭരവാഹിത്വം‍“ ഉള്ളില്‍ ഒളിപ്പിച്ച കള്ളച്ചിരിയോടെ ഇത്ര പെട്ടെന്നു കാര്യം നടന്ന സന്തോഷം പുറമെ കാണിക്കാതെ, അവരുടെ സ്നേഹപൂര്‍വമാ‍യ നിര്‍ബന്ധത്തിനു വഴങ്ങുന്നതു പോലെ ഞാന്‍ റാന്‍ മൂളി. അങ്ങനെ ഞാന്‍ ഒരു ഭാരവാഹിയും ആയി.




 എന്തിനാ ഈ പുരാണം പറച്ചില്‍ എന്നാണോ സംശയം? പറയാം. എനിക്കു പറ്റിയ ഒരു അമളിയുടെ കഥ പറയാം................
(തുടരും..............)

2010, നവംബർ 3, ബുധനാഴ്‌ച

എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........

പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........

ചെമ്മണ്ണ് കുഴച്ചൊരു കൊട്ടാരം  
ഭൂമി തന്‍ പച്ചപ്പ്‌ മേല്‍  നിണം
തേച്ചൊരു കുഞ്ഞു പര്‍വതം!

പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........


അതിന്‍ ഗര്‍ഭത്തിനുള്ളില്‍ -
കുളിര്‍മ..സൂര്യ താപത്തിനു തട!-
പകല്‍ മാന്യന്‍...
ഉഷ്ണം..വാനിന്‍ കണ്ണീരിനും തട!-
തസ്കരന്‍ ...
വെളിച്ചം..കണ്ണടച്ചിരുട്ടാക്കി!
അഴിമതി...
ഇരുട്ട്..കണ്ണ് തുറന്നപ്പോള്‍
എന്നെ കാണ്മാനില്ല!
സ്വാര്‍ത്ഥന്‍!

ആരാണ് ഞാന്‍............?



പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........
ഒച്ചയും ഇല്ല അനക്കങ്ങളും ഇല്ലാതെ
കാറ്റും വെളിച്ചവും ഇല്ലാതെ
കൂട്ടും കുപ്പായവുമില്ലാതെ
പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........


പലവിധം ..........

 ഒന്നാമന്‍-ഉരഗ ജീവി
കാലില്ല, കയ്യുമില്ല ഭൂമിയിലിഴയും 
പക്ഷെ, സര്‍പ്പം വിഷലിബ്ധം!
കൊലക്ക് ത്രാണിയുണ്ടെങ്കിലും
പ്രാണനും കൊണ്ട് ഓടുന്നു!
എങ്കില്‍ ഞാന്‍ വിഷകാരിയായൊരു ഭീരുവോ......?

രണ്ടാമന്‍- വെറും ചിതലുകള്‍
അവറ്റകള്‍ എല്ലാം ജീര്‍ണിപ്പിക്കും.
മണ്ണോടു മണ്ണായ് അടിഞ്ഞിടും
ബാക്കിയേതും വച്ചേക്കില്ലെങ്കിലും 
പാവം വെറും ഒരു കീടം!
അപ്പോള്‍ ഞാന്‍ വെറും കൃമി മാത്രമോ.........?

മൂന്നാമന്‍-കുഞ്ഞനുരുംപുകള്‍
വരി വരിയായ് നിരനിരയായ്
അനുസരണയോടെ, ഒരു-
മഴ വന്നാല്‍ ഒലിച്ചുപോകും
കാറ്റടിച്ചാലോ പറന്നു പോകും
അന്നം മാത്രം തേടി അലയും  സാധുക്കള്‍
യഥാര്‍ത്ഥത്തില്‍ ഇത് ഞാന്‍ തന്നയല്ലേ..............?
അറിയില്ല...........

പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........
 
Related Posts Plugin for WordPress, Blogger...