hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

ഓ എന്‍ വി കുറുപ്പ് -ജ്ഞാനപീഠം

മലയാള കാവ്യ സാമ്രാജ്യത്തിന്റെ കുലപതി, കാവ്യാ  ഹൃദയങ്ങളുടെ  തെളിദീപം, മലയാള ഭൂമിയാകും അമ്മ തന്‍ പ്രിയ കവി ഓ എന്‍ വി കുറിപ്പിന് ഹൃദയം തുളുമ്പിയ അക്ഷര പ്രണാമങ്ങള്‍ !!!! 
ഇന്ന് കാലത്ത് തുടങ്ങിയതാ മഴ. മഴെന്നു വച്ചാ ഇതുപോലൊരു മഴ പെയ്തിട്ടു ഇച്ചിരി നാളായ്. ഉപഭൂഹണ്ടം മുഴുവനും തകര്‍ത്തു പെയ്തു അങ്ങ് തലസ്ഥാനത്ത് വറ്റിപോയ യമുനാ നദി പോലും കരകവിഞ്ഞ് ഒഴുകി   തുടങ്ങിട്ട് നാളുകുറെയായി എങ്കിലും ഇങ്ങു തെക്ക് ഇന്നെതെത് പോലൊരെണ്ണം ഇന്ന് മാത്രം. ഏഴര വെളുപ്പിനെ തൊടങ്ങിയതാ, മാനത്തെ നക്ഷത്രങ്ങള്‍ ഒന്നടങ്കം പൊഴിഞ്ഞു വീഴും പോലെ. എപ്പോഴോ ചെയ്യ്ത പുണ്യം(അതോ കുട കടം തന്ന ടീച്ചറിന്റെ ദയ  കൊണ്ടോ?) നനയാണ്ട് കലാലയം വന്നെത്തി.
ദിവസവും ഒരു പത്ത് മുപ്പതു ഡിഗ്രി ഒക്കെ കത്തിതീരുന്ന ആ പഹയന്‍ സൂര്യദേവന്‍, വരുണന്റെ ഈ പേക്കോലം കണ്ടു  ഓടി ഒളിച്ചു,  പിന്നങ്ങോട്ട്  കറുത്തിരുണ്ട് ഒന്നും കാണാന്‍ പോലും പറ്റാതായി.പുറത്ത് ചിന്നം പിന്നം പെയ്യുന്ന മഴ. ഇതെഴുതുമ്പോള്‍ സമയം12.30pm പക്ഷെ പുലര്‍കാലത്ത്‌ ഒരു  അഞ്ചു അഞ്ചര ആണെന്നെ തോന്നു.

(ഇത് കഴിഞ്ഞ വെള്ളിഴായ്ച്ച  എഴുതിയതാ പോസ്ടാക്കാന്‍ ഇപ്പഴാ സമയം കിട്ടിയത്)

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ചായ കുടിയും പത്രവായനയും പിന്നെ പരശുരാമനും

കാലത്ത് ഉണര്‍ന്നാല്‍ പറ്റുമെങ്ങില്‍ ഒരു ചായ കുടിക്കണം അതൊരു ശീലമായ് പോയി . പാവം അപ്പന്‍ രാവിലെ പാലൊക്കെ വാങ്ങി, ചായയൊക്കെ ഇട്ട്  തന്നു ശീലിപ്പിച്ച്താണ്. അതാ ഇപ്പൊ കുഴപ്പമായത്. സഹപ്രവര്‍ത്തകര്‍റെയില്‍വേ സ്റെഷനുള്ളില്‍  വീടുണ്ടെന്നെന്നെ കളിയാക്കുമായിരുന്ന ആ കാലത്ത് അതിനൊക്കെ സമയവും ഉണ്ടായിരുന്നു. (കിലോമീറ്ററുകള്‍ക്ക്  അപ്പുറത്തും നിന്ന് പുലര്‍ച്ചെ തന്നെ വരുന്ന ഇവര്‍ക്കൊക്കെ രാവിലത്തെ ഉറക്കം നഷ്ടപ്പെടുന്നതിന്റെ അസൂയ കൊണ്ട് പറയുന്നതാ.) എന്നാല്‍ ഇപ്പൊ അതല്ലല്ലോ അവസ്ഥ (അവരെ പോലെ) കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ പുറപ്പെടണം ഇല്ലങ്ങില്‍ പരശുരാമന്‍ കൂക്കി വിളിച്ച്ങ്ങു പോകും വടക്കോട്ട്‌ . 
പരശുരാമന്റെ ചങ്ങാത്തമാണ് രാവിലെ തന്നെ പത്രവായനയും ശീലമാക്കിയത്. കാലത്ത് തന്നെ ചൂടോടെ വാര്‍ത്തകള്‍ വാരി വിഴുങ്ങുമ്പോള്‍  ഉള്ള സുഖം ഒന്ന് വേറെയാണ് . കടുത്ത സാമ്പത്തിക മാന്ദ്യം കാരണം കേവലം നാല് രൂപയുടെ ആ സുഖം തല്‍ക്കാലത്തേക്ക്  നിര്‍ത്തി വച്ചിരിക്കുകയാണ്,ചായകുടിയാകട്ടെ സര്‍ക്കാര്‍ വിലാസം കലക്ക് കുടിച്ചിട്ട് വയറു പഞ്ചര്‍ ആയതു പ്രമാണിച്ച് മുടങ്ങിയിരിക്കുന്നു. 
 അപ്പോഴുണ്ട്  അടുത്ത സീറ്റുകാരന്‍ നിവര്‍ത്തി വച്ചു വായിച്ചു നമ്മെ കൊതിപ്പിക്കും . പിന്നെ അത് തട്ടിപ്പറിച്ചു ലോകമാസകലം ഉള്ള ബോംബ്‌ പൊട്ടലുകളും മോഷണ കൊലപാതക പരമ്പരകളും  ഒക്കെ വായിച്ചു വയറു നിറച്ചു കഴിയുവോളം ആകെ ഒരു പെടപെടച്ചില്‍ തന്നെ. ചിലപ്പോ ഒത്തതെന്നു വരും. ചിലപ്പോ പുളിച്ച മുന്തിരി കഥയിലെ ചെന്നായെ പോലെ വായില്‍ വെള്ളമൂറി ഇളിചിരിക്കേണ്ടി വരും. അപ്പൊ പിന്നെ ഒരു കള്ള ഉറക്കം തന്നെ ശരണം .ഇന്നേ രാവിലെയും ഒത്തു ഒരു സക്കാത്ത് വായന. 
ഇന്നലത്തെ  രാത്രി കൊതുക് സംഗീതം കേട്ട് ഉറക്കം പടിവാതില്‍ക്കല്‍  പിണങ്ങി നിന്നതിന്റെ  ക്ഷീണം പരശുരാമന്റെ ഗര്‍ഭത്തിനുള്ളില്‍ തീര്‍ക്കാം  എന്ന വിചാരത്തോടെ ഒരു കുഷന്‍ സീറ്റൊക്കെ കണ്ടെത്തി, സുഖ ശയനത്തിനു വട്ടം കൂട്ടുമ്പോള്‍ സഹ സീറ്റുകാരന്‍ ദാ വാങ്ങുന്നു മനോരമ. ഹാവു! ആശ്വാസം ഇന്നത്തേക്കും ഒത്തു.പിന്നെ എന്ത് ഉറക്കം! ഇറങ്ങെണ്ടിടം എത്തുവോളം പരമ സുഖം .

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

മിഥ്യ -സത്യം

 മിഥ്യ -സത്യം
നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ സന്തോഷങ്ങള്‍
നീ എന്ന സത്യം മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങള്‍
മിഥ്യയാകും സത്യങ്ങള്‍ മുന്നില്‍ നില്‍കുമ്പോള്‍
എങ്ങനെ മറക്കും ഞാന്‍ നിന്നെ .........................

2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

Rajan Mavelikkara

എന്റെ  സുകൃത്ത്  ശ്രി രാജന്‍ മാവേലിക്കര ചില നമ്പരുകളൊക്കെ കാട്ടും കഴിഞ്ഞ ഓണ ആഘോഷ ങ്ങള്‍ക്കിടയില്‍ ഒരു തേങ്ങ കടിച്ചുപറിച്ചു കൊണ്ട് രാജന്‍ താരമായി ഇതാ ആ കാഴ്ച 
Related Posts Plugin for WordPress, Blogger...