ഒരു സൌകര്യത്തിനു വേണ്ടിയാണവര്‍ വേലി പൊളിച്ചത്, രാത്രിയുടെ നിശബ്ദതയില്‍ വേലി ചാടുമ്പോഴുള്ള ശബ്ദം ഇല്ലാതാക്കാനായി മാത്രം. പല രാത്രികള്‍ കൊഴിഞ്ഞപ്പോള്‍ പതിയെ അതൊരു നടവഴിയായി, പിന്നെ കാല്‍പ്പാടുകള്‍ക്കനുസരണം ഇടവഴിയായി. കാലം കടന്നപ്പോള്‍ ഒരു പകല്‍ വെട്ടത്തു അതു പൊതുവഴിയായി തീര്‍ന്നു അവള്‍ പൊതു സ്വത്തും.