hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 മാർച്ച് 20, തിങ്കളാഴ്‌ച

അനന്ദു - ഒരു സ്വപ്നാടനം

അനന്ദു - ഒരു സ്വപ്നാടനം അദ്യായം  ഒന്ന്  
അദ്യായം  രണ്ട്

          ഇനിയെന്തെന്ന ചോദ്യത്തിനു ഉത്തരമില്ലാതെ ഞാൻ പുറത്തേക്കിറങ്ങി. കവലയിലെ ബസ്സ് സ്റ്റോപ്പ് നിറഞ്ഞു നവാഗതർ. നേരത്തേ വീടെത്തീട്ട് മലമറിക്കാനില്ലാത്തതു കൊണ്ടു അടുത്തു കണ്ട പീടികത്തിണ്ണയിൽ  ചിന്താവിഷ്ഠനായി ഞാൻ. നവാഗത ഗതഭാഗ്യവാന്മാരുടെ കായിക ക്ഷമത പരിശോധിക്കുന്ന ഗൗരവത്തോടെ ഓരോ ആനവണ്ടിയും അവരെയിട്ടു ഓടിച്ചു. സ്റ്റോപ്പിൽ നിന്നു കൈ കാണിച്ചാൽ മീറ്ററുകൾക്കപ്പുറം ഓടിച്ചു പോയി നിർത്തുക, ഓടി അരികിലെത്തുമ്പോൾ കയറ്റാതെ പോവുക. ഇനിയിപ്പോ കയറാനുള്ള സ്ഥലം അവിടെയെങ്ങാനുമാണോ എന്നു സന്ദേഹിച്ച് അവിടെ നിന്നാൽ സ്റ്റോപ്പെത്തുംമുമ്പേ ബസ് നിർത്തുക, അവിടേക്കു തിരിച്ചോടി എത്തുമ്പോഴേക്കും കറുത്തപുക തുപ്പി മറഞ്ഞു പോകുക. ഈ അഭ്യാസത്തിനിടയിൽ ഓട്ടപ്പന്തയം ജയിച്ച ചിലർ ഓടിക്കയറി. ചാട്ടക്കാരിൽ ചിലർ ചാടിക്കയറിയും രക്ഷപ്പെട്ടു. കായികശേഷി കുറഞ്ഞ പാവങ്ങളും പെൺകിടാങ്ങളും ശരിക്കും പെട്ടുപോയി. ഒരു മണിക്കൂറിലധികം നീണ്ട ഒളിമ്പ്യാടിനൊടുവിൽ കാഴ്ചക്കാരനായ ഞാനും ചില നാട്ടുകാരും ബാക്കിയായി. 
          ഇനിയിതു വഴി ഉടനേയെങ്ങും ബസ്സില്ലെന്ന പീടികക്കാരന്റെ മുന്നറിയിപ്പ് തിണ്ണയിൽ ആഴ്ന്ന എന്റെ വേരറുത്തു. വരത്തനായ എന്റെ ഇരുപ്പ് പീടികയിൽ വരവു വച്ചിരിക്കുന്നു.
             "ഇപ്പോ ഒരുസർക്കുലർ അപ്പുറത്ത് വരും കേറിക്കോ, ചുറ്റിയടിച്ച് ബീച്ചും കണ്ട് ഒരു യാത്ര തരപ്പെടും" 
           എന്റെ മനസ്സയാൾ വായിച്ചു. സമയം കളയാൻ നല്ല വഴി, ഞാനുടനേ മറു വശത്തേക്കു ചാടി. സമപ്രായം തോന്നിച്ച രണ്ടു പേർ അവിടെനിൽപ്പുണ്ടായിരുന്നു. പുസ്തകമോ, സഞ്ചിയോ ഒന്നും കരുതാതിരുന്ന അവർ ചിലപ്പോ നാട്ടുകാരാവും ഞാൻ സംശയിച്ചു. ഒറ്റ നോട്ടത്തിൽ സഹോദരങ്ങളാണോ എന്ന ശങ്ക രണ്ടാമതൊന്നു നോക്കുമ്പോൾ മാറും. അപ്പോഴേക്കും ആരും കയറി സമയം കളയാനാഗ്രഹിക്കാത്ത ആനവണ്ടി ഞരങ്ങി വന്നെത്തി - നിറച്ചും ആളുമായി. പാപി പോയിടമെല്ലാം പാതാളം !
ദുർദശ പരമ്പരയായി ചുറ്റുവണ്ടിയും പണി തന്നു. നഗരംകാണാനിറങ്ങിയ ഉത്തരേന്ത്യൻ യാത്രക്കാർ ബീച്ചിലേക്കു പോവുകയാണ്. ലഗ്ഗേജ്ജകളും മനുഷ്യ ഭാണ്ഡങ്ങളും വീർപ്പുമുട്ടിയ അവസ്ഥയിൽ മുൻവാതിൽ പടിക്കെട്ടുകളിൽ തന്നെ നിൽപ്പുറപ്പിച്ചു. മുരണ്ട് മുരണ്ട് മന്നോട്ടു പോയ ബസ് വിമാനത്താവള മതിൽ കെട്ടിനരികിലേക്കു ഡ്രൈവർ ചേർത്തോടിച്ചു. ചക്ക കണ്ട ആനക്കൂട്ടം കണക്കെ ഹിന്ദി വാല മുഴുവൻ ബസ്സിന്റെ ഇടതു ജനാലയിലേക്കു മറിഞ്ഞു വീണു. ഉപ്പുരസക്കാറ്റേറ്റു വാതിൽപടിയിൽ മനപ്പായസമുണ്ട് നിന്ന എന്നെ സുനാമി പാച്ചിൽ അടിതെറ്റിച്ചു. താഴെപ്പടിയിൽ നിൽക്കുന്ന നാട്ടുകാരായ രണ്ടു പേരുടേയും കാലുകളിൽ ചവുട്ടി ഞാൻ മസ്സാജ് ചെയ്തു.
          "ഹാ ചവുട്ടാതടാ" തമിഴ്പ്പടവില്ലന്മാരെ പോലെ പല്ലിനു പകരം കമ്പി മാത്രം  നിറഞ്ഞ വാ തുറന്നൊരുത്തൻ ഗർജ്ജിച്ചു." ഷൂ കൊണ്ട് ചവിട്ടാതടാ"
              "ആരു ചവുട്ടി, നീയല്ലടാ എന്നെയിട്ട് ചവുട്ടുന്നത് "
ചുള്ളനും വിട്ടില്ല. കൊള്ളാല്ലോ കഥ! ഇനിപ്പോ കുറച്ചു നേരം പോകാനുളള വകയായി. ആകാശത്തു നിന്നും അപ്പോൾ മാത്രം അടർന്നുവീണവനായി ഞാൻ സാകൂതം നോക്കി നിന്നു. തുടർന്നു നടന്ന വാക്തിരതള്ളലുകൾ കേട്ടു അന്തം കമ്മിയായി ഞാൻ, ഇവർ നാട്ടുകാരല്ല എന്നു മാത്രമല്ല എന്നെപ്പോലെത്തെന്നെ ഭാഗ്യം പുറം കാലുതട്ടിയ രണ്ടു നവാഗതന്മാരെന്ന സത്യം എന്നെ ശശിയാക്കി.
ഒരാൾ ഇന്നാട്ടുകാരൻ തന്നെ-പല്ലുകെട്ടിയവൻ.  "നല്ല തിരോന്തരം പാശാ" എതിരാളിക്ക് ഒന്നും മനസ്സിലാക്കാനുള്ള സമയം പോലും കിട്ടീല.  പാവത്തിന്റെ നിസ്സഹായവസ്ഥ കണ്ട് ഞാനിടപ്പെട്ടു
"ഹാ വിട്ടുകള അനിയന്മാരെ, തിരക്കുള്ള ബസ്സൊക്കെയാവുമ്പം ചില തോണ്ടലും ചവിട്ടുമൊക്കെ സാധാരണമല്ലേ!"
ഒരിടപെടലിനായി കാത്തിരുന്നവർ സ്വിച്ചിട്ടപോലെ നിന്നു, ഒഴിവു വന്ന ഒരു സീറ്റ് പല്ലുകെട്ടുകാരാനു ഓഫർ ചെയ്ത് ദാനശീലനായ എന്നെ നന്ദി അറിയിച്ച് മറ്റയാൾ കൈനീട്ടി.
"താങ്ക്സ്"
" ഓ! സാരമില്ലാന്നേ" തെറ്റെന്റേതല്ലേ മനസ്സ് പറഞ്ഞു. കൈ കുലുക്കി പരിചയപ്പെട്ടു "അനന്ദു"
" ചാക്കോ വർഗ്ഗീസ്" പെൻസിൽ കോലു പോലുള്ള വിരലുകൾ സ്നേഹപൂർവ്വം തെരുപ്പിടിപ്പിച്ചവൻ പരിചയപ്പെട്ടു.
"എവിടാ സ്‌ഥലം ?" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"കാക്കനാട്"

"ഇവിടെങ്ങനെ എത്തിപ്പെട്ടു?

"ന്റെ ചേട്ടായി വിടുണ്ടേ. അഡ്മിഷനും വ്ടെ കിട്ടി."
"ചേട്ടായി എവിടാ താമസം "
" മുട്ടട"
"ന്നാ ശരി  ഇറങ്ങാം." സീറ്റിലിരുന്ന പല്ലുകെട്ടിയവനെ കാണുന്നില്ല, ഇടക്കെവിടെങ്ങിലും ഇറങ്ങിക്കാണും. ബസിനു പുറത്തിറങ്ങി ഞാൻ ഒരിക്കൽ കൂടി യാത്ര പറഞ്ഞു. "പോട്ടെന്നാ"
"സുഹൃത്തേ എനിക്കിവിടം വല്യ പരിചയമില്ല. വീട്ടിൽ പോയിട്ടും പ്രതേകിച്ചു പരിപാടി ഒന്നും ഇല്ല."
അതുശരി ഇവനും എന്റെ കണക്കാണല്ലോ, "കൂടുന്നോ ഒരു സിനിമ കാണാം." എന്റെ പ്ലാൻ ഞാനറിയിച്ചു
കണ്ടിട്ടു കാശൊക്കെ ഒള്ള വീട്ടീന്നാണ് തോന്നുന്നു, ഒത്താ  ഒരു ഓസ് ലോട്ടറി.
"പിന്നെന്താ ഞാനും വരാം"


2016 നവംബർ 24, വ്യാഴാഴ്‌ച

അനന്ദു - ഒരു സ്വപ്നാടനം

അദ്യായം  ഒന്ന്  

             പുതുകലാലയത്തിലെ ആദ്യ ദിനത്തേയ്ക്ക് . യൂണിഫോമിന്റെ നേർ വരകളിൽ നിന്നും ചിറകടിച്ചു പറന്ന മനസ്സ് വല്ലാതെ കനപ്പെട്ടിരുന്നു. കേട്ടുകേൾവികളുടെ സ്വപ്ന ഭൂവിലേക്കു, അഭ്രപാളിയിലെ വർണ്ണലോകത്തേയ്ക്കു, പുതുകൂട്ടുകൂടലിന്റെ ചങ്കുറപ്പിലേക്കു - പുതിയ അന്തരീക്ഷം പുതിയ ആളുകൾ, സാമ്പ്രതായിക പഠന വൈകൃതത്തിൽ നിന്നും സാങ്കേതികതയുടെ നിഹൂഡതയിലേക്കു തികച്ചും ഒരു പറിച്ചു നടൽ. വർഷക്കാല കാർമേഘം മാനത്തും മനസ്സിലും - ആദ്യ ദിനം, ആഭ്യാനുഭവങ്ങൾ - ഒത്താൽ പ്രണയത്തിന്റെ ആദ്യ കൂട്ടിമുട്ടലും. നഷ്ടപ്പെടരുതൊന്നും, അതു കൊണ്ട് തന്നെ അനുഭവിച്ചുറങ്ങീരുന്ന പ്രഭാത സുഖം നഷ്ടപ്പെടുവാൻ തീർച്ചയാക്കി. നേരത്തോടു നേരം എത്തിച്ചേരുവാനുള്ള തത്രപ്പാടിൽ ഇന്നോളം എന്നെ സുന്നരകോമളനാക്കിയിരുന്ന കുപ്പായങ്ങൾ ഇന്നിന്റെ ധ്വരയ്ക്കു മുന്നിൽ തകർന്നടിഞ്ഞു. പുത്തനുടുപ്പിന്റെ പരിമളം നിഷേധിച്ച പിതാവിനോടരിശം, അമ്മയെന്ന നിലാവെട്ടത്തു ഇറക്കിവച്ച് തമ്മിൽ തൊമ്മൻ പിങ്ക് നിറം ചാർത്തി പ്രണയാധുരനായി പുറപ്പെട്ടു.
           കിഴക്കേകോട്ടയുടെ അരികു ചാരി ഒന്നാം ഫ്ലാറ്റ്ഫോമിൽ നിറഞ്ഞു കവിഞ്ഞ സെൻറ് മേരീസിലെ കുഞ്ഞാടുകളെ വകഞ്ഞു മാറ്റി കടന്നൽകൂട്ടിലേക്ക് ഞാൻ കയറിക്കൂടി. ആ ലോലൻ ഇന്ദ്രാണി ഇന്നലെ പറഞ്ഞ കിളികളെ കാണാനുള്ള അത്യാഗ്രഹം പൊളിച്ചു കൊണ്ട് ദുർദശ എനിക്കു കൂട്ടുവന്നു. കുത്തിനിറച്ച കുഞ്ഞാടുകളേയും എന്നേയും വിഴുങ്ങി ആനവണ്ടി നഗരം പ്രദിക്ഷണം തുടങ്ങി. ഏതാണ്ട് 20 മിനുട്ടുകൾ പിന്നിട്ടപോൾ തന്നെ കുഞ്ഞാടുകൾ കൂടണഞ്ഞു. കാണാപ്പൂരത്തിന്റെ ദിവാസ്വപ്നങ്ങളിലേക്കു ഞാനും.
          'നവാഗതർക്കു സ്വാഗതം' എന്ന വിവിധ വർണ്ണത്തിലെ ബാനറുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി, എത്തിയിരിക്കുന്നു ഞാനെത്തേണ്ട ഇടം. മനസ്സിൽ പെയ്ത പെരുമ്പറ മുഴക്കത്തിൻ അകംപടിയോടെ ഞാൻ ആദ്യചുവടു വച്ചു. 
        " ഹേ കലാലയമേ എന്നെ ഉൾകൊണ്ടാലും വരും നാളുകളിലെ നന്മതിന്മകൾക്കായി എന്നെ ഞാൻ നിന്നിൽ സമർപ്പിക്കുന്നു '' 
            വെള്ളയും നീലയും കാവിയും വർണ്ണവിതാനം തീർത്ത ഉറക്കം തൂങ്ങി മരങ്ങൾ പൊഴിച്ച ഇലച്ചാർത്തുകൾ ചവുട്ടി ഞാൻ പ്രധാനമന്ദിരത്തിലേക്ക് എന്റെ നിഴലുകളാം സഹപാഠികളെ പിൻതുടർന്നു. ചെറുക്കൂട്ടങ്ങളായി ചിലർ, ഒറ്റ-തെറ്റയായി ചിലർ, എന്തിനോ വേണ്ടി തിരക്ക് കൂട്ടന്നവർ ചിലർ അതിനിടയിൽ ഒരാളായി ഞാനും. ഒരാരവം കേൾക്കുന്നു മഴ പെയ്തൊഴിവതു പോൽ, ഇല്ല പുറത്ത് സൂര്യന്റെ നല്ലവിളയാട്ടം. പിന്നെന്താ ആ ആരവം. അപ്പോഴേക്കും ചെവികളെ തുളച്ചു ഇടിവെട്ട് കണ്ഠങ്ങൾ ഏറ്റുചൊല്ലി "ഈ ൻ ക്വിലാബ് സിന്ദാബാദ് "
"ഈ ൻ ക്വിലാബ് സിന്ദാബാദ് "
ഒരു പറ്റം വിദ്യാർത്ഥി പ്രവർത്തകർ എന്നെ തള്ളി മാറ്റിക്കടന്നു പോയി. ആരവമൊഴിഞ്ഞ ഓഫീസ് വരാന്തയിൽ തനിച്ചായ എന്നെ രണ്ടു കണ്ണുകൾ കൊമ്പൻ മീശക്കിടയിലൂടെ സൂം ചെയ്തു.
"ഏതാ ക്ലാസ്സ് ?" കനത്ത ശബ്ദം ആരാഞ്ഞു.
"പുതിയതാ'' ശബ്ദം വിറപൂണ്ടതായി.
'' അതു മനസ്സിലായി, ഏതാവിഷയം?''
ഓഅതാണു ഇവിടെ അടയാളം ''ഇലക്ട്രിക്കൽ "
"നേരേപോയി വലതുവശത്തെ ബ്ലോക്കിലോട്ടു പോയ്ക്കോ" തല വിറച്ച് ഞാനിങ്ങി.
കാലത്തിന്റെ വരകൾ നിറംകെടുത്തിയ മഞ്ഞഛായത്തെ ബ്ലാക്കാൻറ് വൈറ്റ് ക്യാൻവാസാക്കി നാലു മന്ദിരങ്ങൾ. വലതു വശത്തു ആദ്യത്തേതു എന്നെ തുറിച്ചു നോക്കിയോ? പതിഞ്ഞ ചുവടുകൾ താണ്ടി മെല്ലെ നടന്ന എനിക്കു പിന്നിൽ ആരവം അകമ്പടി യെത്തി. പതിയെ ആ കൂട്ടം എന്നെ മറികടന്ന് അതിന്റെ ഗർഭത്തിലേക്ക് ആഹരിച്ചു കൊണ്ടുപോയി. ബ്ലോക്കുകളിൽ നിന്നും ബ്ലോക്കുകളിലേക്ക്.... നടുമുറ്റത്തേക്ക്..... ഇടനാഴികളിലേക്ക് ..... ഒരു കൂട്ടരിൽ നിന്നും ഊർന്നിറങ്ങി മറ്റൊരു കുട്ടരിലേക്ക്, വീണ്ടും അടുത്ത കൂട്ടരിലേക്ക് പകർന്ന് പകർന്ന് ഞാനറിയാതെ ഒരു ഊർജ്ജം എന്നിലേക്ക് പകർത്തപ്പെട്ടിരിക്കുന്നു. ആർത്തു ഞാൻ "ഈ ൻ ക്വിലാബ് സിന്ദാബാദ് "

എത്ര നേരം കടന്നു പോയി എന്നറിയില്ല, ആരവമൊഴിഞ്ഞു പൂരപ്പറമ്പിൽ ഏകനായി ഞാൻ, എന്നെ വീണ്ടെടുത്തു ഓടി ക്ലാസ്സിലേക്ക്.
"ഡ്രീം ഡ്രീം ഡ്രീം - ........" ഇതെന്താ സിനിമാകൊട്ടക യോ അന്തിച്ചു നിന്ന എന്നെ നോക്കി നൂറുകണക്കിനു കണ്ണുകൾ. ആദ്യ ദിനത്തിലെ ആദ്യ പീരിയഡ് കഴിഞ്ഞു. എല്ലാവരും പുറത്തേക്ക്. ഇനിയെന്തു ചെയ്യും?
*************************

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

യജമാനന്‍ ബാബു

“ടാ കുട്ടാ വീട്ടിലേക്ക് വാടാ....  ന്റെ ചക്കരല്ലേ.... വാടാ”
കരുണാര്‍ദ്ദമായ ശബ്ദം കേട്ട് ഞാന്‍ കടലാസും കണക്കുകൂട്ടി യന്ത്രവും മാറ്റിവച്ച് പുറത്തേക്ക് നോക്കി.
പക്ഷെ അവിടാരുമില്ലായിരുന്നു. തോന്നലാകും.... ആവാം. കണക്കുകളുടെ ലോകത്തേക്കു തന്നെ മടങ്ങാനൊരുങ്ങുമ്പോള്‍ വീണ്ടും ആ ശബ്ദം
“എടാ മോനേ! നീ പിണക്കം മതിയാക്കി വീട്ടിലേക്ക് വാ” സ്നേഹപൂര്‍വ്വവും എന്നാല്‍ ശാസനാരൂപേണയുള്ള ആ വിളി കേട്ട് ശരിക്കും ഞാന്‍ ഞെട്ടി. ‘ ആരാപ്പാ ത് എന്നെ ഇത്രയും കാരുണ്യാമയമായ് വിളിക്കുന്നത്. മാത്രവുമല്ല ഞാനാരോടാ പിണങ്ങിയത്. എനിക്കോര്‍മ്മയില്ല.
എനിക്കാകെ ഒരു പരവേശം പതിയെ സൈറ്റാഫീനു പുറത്തേക്കിറങ്ങി.
അവിടെ ആ ഗേറ്റിനു സമീപത്തായ് ഒരു തടിച്ചു കുറികിയ മനുഷ്യന്‍.  ഒട്ടകത്തിന്റെ ചിത്രമ്മുള്ള കൈയ്യില്ലാത്ത ഒരു ബനിയനും, കുടവയര്‍ കാരണം നെഞ്ചിനു താഴെവരെ ഉയര്‍ത്തികെട്ടിയ ലുങ്കിയും ധരിച്ച ആ മനുഷ്യന്‍ ആര്‍ദ്രത തുളുമ്പുന്ന കണ്ണുകളോടെ സൈറ്റാഫീസിലേക്കു നോക്കി വീണ്ടും യാചിച്ചു.
”എടാ ചക്കരേ പിണക്കം മതിയാക്കി നീ വീട്ടിലേക്കു വാ”
“ഇതേതു മാരണം കാലത്തു തന്നെ” എന്നും വിചാരിച്ചു എനിക്കു ശുണ്ഠി വന്നു. പക്ഷെ ആ മനുഷ്യനെ ഞാനറിയും. സൈറ്റാഫീസിരിക്കുന്ന കവലയില്‍ നിന്നും വലത്തോട്ടുള്ള റോഡില്‍ വലതു ഭാഗത്ത് നാലാമത്തേതോ മറ്റോ ആണ്  അയാളുടെ വീട്. ഒരു തമിഴ് നാട്ടുകാരനായ അരി കച്ചവടക്കാരന്‍. അയാളുടെ മൂന്ന് മക്കളും സ്ക്കൂളില്‍ എനിക്കു താഴെത്തെ ക്ലാസുകളില്‍ പഠിച്ചിരുന്നു. ആളെ തിരിച്ചറിഞ്ഞ ഞാന്‍ പതിയെ ചോദിച്ചു
“അണ്ണാച്ചി എന്തു പറ്റി?” (തമിഴ് നാട്ടുകാരായ ചേട്ടന്മാരെ അങ്ങനെയാണ് വിളിക്കാറ്)

മറുപടി ഒരു നെടുവീര്‍പ്പ് മാത്രം. അയാള്‍ നിരാശ നിറഞ്ഞ കണ്ണുകളുമായ് സൈറ്റാഫിസിലേക്ക് തന്നെ ഉറ്റു നോക്കി നില്‍പ്പാണ്. ഞാന്‍ എന്റെ ദൃഷ്ടി അവിടേക്ക് തിരിച്ചു. സൈറ്റാഫിസിന്റെ ഓല മറ കോണ്ടുള്ള ചുമരിനു താഴെ ആറ്റുമണല്‍ ഇറക്കിട്ടിരുന്ന ഭാഗത്ത് ഒരു ചെമ്പന്‍ നായ് നില്‍ക്കുന്നു.

വയര്‍ നന്നേ ഒട്ടി, ലേശം ക്ഷീണിതനായ നായ് അയ്യാളെ തന്നെ ഉറ്റുനോക്കുകയാണ്. ചെറിയ ചെവി ഉയര്‍ത്തിപ്പിടിച്ച് അയാള്‍ പറയുന്നത് കേട്ട്, തന്റെ യജമാന സ്നേഹം അത് വാലാട്ടി പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
“ഇങ്ങ് വാടാ”  അയാള്‍ വീണ്ടും വിളിച്ചു “എത്രയോ തവണ നീ എന്നെ മാന്തുകയും കടിക്കുകയും ഒക്കെ ചെയ്തു, അതിനോന്നും ഞാന്‍ നിന്നെ ഒന്നും പറഞ്ഞിട്ടില്ലല്ലോ? ലച്ചു മോളെ നീ കടിച്ചിട്ടല്ലേ ഞാന്‍ നിന്നെ തല്ലിയത്? “

അപ്പോ അതാണു കാര്യം. നായാകാട്ടെ  തന്റെ വാലൊന്നുകൂടെ ശക്തിയായ് ആട്ടികൊണ്ടും ‘വരില്ല ഇനി ഞാന്‍‘ എന്ന ഭാവത്തോടെ തലയിളക്കി.

“ഇനിയും നീ വന്നില്ലെങ്കില്‍ ഞാന്‍ വിളിക്കുന്നില്ല. നിന്നെ എനിക്കു ഇനി കാണണ്ടാ!”
ഒടുവില്‍ നിരാശനായ അയാള്‍ അവിടം വിട്ടു പോയി. പോകുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇതെന്തു കഥ എന്ന് ഞാന്‍ മിഴിച്ചു നിന്നുപോയ്.

നഗരത്തിലെ ഒരു ഭാഷാ ന്യൂനപക്ഷ കൂട്ടായ്മക്ക് വേണ്ടി നഴ്സറി വിദ്യാലയത്തിന്റെ നിര്‍മ്മാണം നടക്കുന്ന ഈ സൈറ്റ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. കഴിഞ്ഞ മൂന്നു ദിവസമായ് പണി നടക്കാത്തതു കാരണം ഇങ്ങോട്ട് വന്നിരുന്നില്ല. പത്ത് നാല്‍പ്പതോളം സെന്റ് വരുന്ന് സ്ഥലത്തില്‍ ചുറ്റുമതിലിനോട് ചേര്‍ത്ത് ഓല കൊണ്ടുണ്ടാക്കിയതാണ് സൈറ്റാഫീസ്. സിമന്റും, മറ്റു പണിസാമാനങ്ങളും സൂക്ഷിക്കാന്‍ അടച്ചുപൂട്ടാവുന്ന് തരത്തില്‍ ഒരു ചെറിയ മുറിയും അതിനു മുന്നിലായ് വരാന്ത പോലൊരു ചായ്പ്പുമാണ് സൈറ്റാഫീസ്. പാതിരാ ഫര്‍ണ്ണീച്ചര്‍കാരുടെ ഒരു മേശയും രണ്ട് സ്റ്റൂളുമാണ് ആകെ അവിടെയുള്ള സൌകര്യങ്ങള്‍. ഇന്നും പതിവു പോലെ പണിക്കാര്‍ പറ്റിച്ചു, ഇക്കാലത്ത് പണിക്കാരെ കിട്ടാന്‍ വല്യ പ്രയാസമാണ്. രണ്ടു ദിവസം വന്നാല്‍ മൂന്നു ദിവസം വരില്ലാ.
“ഇന്നും പണീല്ലാല്ലേ സാറേ?”
ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി, ബാബു നില്‍ക്കുന്നു. ഇവിടത്തെ രാത്രികാവല്‍ക്കാരന്‍. പണിയില്ലെങ്കില്‍ പകലും ഇവിടെ കാണും. കൈയില്‍ ഒരു കവറും ഉണ്ടായിരുന്നു.
“ങാ! ബാബുവോ? ഇന്നും വന്നില്ല. ഇനിയിപ്പോ തിങ്കളാഴ്ച നോക്കിയാ മതി.”


ഞാന്‍ സൈറ്റാഫിസിനു പുറത്തിറങ്ങി, അപ്പോഴുണ്ട് ആ നായ് വാലാട്ടികൊണ്ട് ബാബുവിന്റെ കാലിനിടയില്‍ കൂടി നടക്കുന്നു.
“ഇതേതാ ബാബു ഈ പട്ടി?”
“അറിയില്ല സാറേ”

“ആ അരിക്കട അണ്ണാച്ചി വന്നു വിളിച്ചിട്ട് ഇതു പോകാതെ നിക്കയാണ്”

“ഇന്നലെ രാവിലെ ഞാനിവിടിരുന്നു ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോ കയറി വന്നു. ഞാനൊരു ദോശ ഇട്ടു കൊടുത്തു, അതും തിന്നിട്ട് ഇവിടെ തന്നെ കൂടിയതാ” ബാബു അതിന്റെ തലയില്‍ തലോടികൊണ്ട് പറഞ്ഞു. “രാത്രി ഒറ്റൊക്കിരിക്കുവല്ലേ, ഇതും ഇവിടെ കിടക്കട്ടെന്ന് ഞാനും വിചാരിച്ചു”
അയാള്‍ വന്നതും ആ നായ് പോകാത്തതും ഒക്കെ ഞാന്‍ ബാബുവിനോട് പറഞ്ഞു.
“ആ പാവം തല്ലുകൊണ്ട ദ്വേഷ്യത്തിനു വീട്ടിന്ന് ഇറങ്ങി പട്ടിണിയായിട്ട് വന്നു കേറീതാ. എന്തായലും നന്നായ് ബാബുന് ഒരു കൂട്ടും ആയി. അതിനു കൊടുക്കാനാണോ ഈ പൊതി?”

“ആണ്, മോഹനന്റെ തട്ടുകടയില്‍ ബീഫ് ചാറൊഴിച്ചു  രണ്ടു ദോശ വാങ്ങി“



സാമാന്യം നന്നായിട്ട് മദ്യപിക്കുന്ന കൂട്ടത്തിലാ ബാബു. ആ സൈറ്റിനു പുറകിലായ് തന്നെ ഉള്ള കോളനിയില്‍ തന്നെയാണ് താമസം.സ്ഥലത്തെ പ്രധാന ചുമട്ടു തൊഴിലാളിയായ ബാബു ചുമടെടുത്ത് നടന്നതു കൊണ്ടാണോ അതോ മറ്റുവല്ല കരണങ്ങളാലാണോ എന്ന് അറിയില്ല ആളൊരല്‍പ്പം കൂനിക്കൂടി ചോദ്യചിഹ്നംപ്പോലയാണ് നില്പും നടത്തവും ഒക്കെ.
 അവിടത്തെ ലോക്കല്‍ ആള്‍ക്കാര്‍ തന്നെയാവുമ്പോള്‍ വേറെ ആരും അവിടേക്ക് അധികം അടുക്കില്ല എന്ന ധാരണയില്‍ ബാബുവിനെ തന്നെ കാവല്‍ക്കരനാക്കി.കള്ളനെ തന്നെ താക്കോല്‍ ഏല്‍പ്പിക്കുന്നതു പോലൊരു ഏര്‍പ്പാട്.  ഇനിപ്പോ ബാബു അല്പം മിനുങ്ങീട്ട് കിടന്നാലും ഒരാളായല്ലോ! അല്പം ആശ്വാസത്തോടെ ഞാന്‍ അവിടിന്നും ഇറങ്ങി.
Related Posts Plugin for WordPress, Blogger...