തുടരുന്നു........ ഭാഗം മൂന്ന് ........
ഭാഗം രണ്ടിവിടെ
ഭാഗം ഒന്നിലേക്ക്
ജലധോഷം,മൂക്കടപ്പ്,തുമ്മല്‍ ഇത്യാതി മഴജന്യ രോഹപീഡകള്‍ നിമിത്തം രൂപ പത്തഞ്ഞൂറ് പൊടിഞ്ഞുകിട്ടി.
ചാറ്റല്‍ മഴയത്ത് പമ്മി നിന്ന് തണുപ്പടിച്ചിട്ടാണ് മേല്‍ പ്രസ്താവിച്ച് മുദ്ദോഷങ്ങളും കൂടി എന്നെ ഒരു പരുവത്തിലാക്കിത്. എന്നിട്ടോ മാര്‍ജ്ജാരനെ ഒട്ടു പിടിച്ചതും ഇല്ല. ഒടുവില്‍ അവശതകളോട് തോറ്റ്, സെക്രട്ടറിയെ തന്നെ സമീപിക്കുവാന്‍ തീരുമാനിച്ചു.
“ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...................ടര്‍...ടര്‍...ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്.....................”
നെഞ്ചത്തിരുന്നു മൊബല്‍ വിറച്ചു. “തേടിയ സെക്രട്ടറി മൊബലില്‍ വിറച്ചു“
“ഹല്ലോ! സാറിനെ അങ്ങോട്ട് വിളിക്കുവാനിരുന്നതാ. എന്താ സാറേ വിശേഷം?”
“ഒരു കല്യാണം ഉണ്ട്. വൈകിട്ട് ഉണ്ടാവണം”
എം ആര്‍ എ യുടെ ഭാഗമായതില്‍ പിന്നെ ചുരുങ്ങിയ കാലത്തിനുള്ളില്‍ എത്ര കല്യാണം കൂടീന്ന് ഒരും പിടിയും ഇല്ലാ. ഈ ഭാഗത്തുള്ളവരൊക്കെ ഇപ്പൊ കല്യാണങ്ങള്‍ വരി വരിയായ് നടത്തുന്നതുന്റെ ഗുട്ടന്‍സ് എത്ര ആലോജിച്ചിട്ടും പിടികിട്ടുന്നില്ലാ.
“അയ്യോ സറേ, ഞാന്‍ കുടുംബത്തോടൊപ്പം തമിഴ് നാട്ടിലാണല്ലോ.”(സത്യായിട്ടും തമിഴ് നാട്ടിലായിരുന്നു.)
“എന്നാ അങ്ങനെയായിക്കോട്ടെ” എന്നും പറഞ്ഞ് കട്ട് ചെയ്യാന്‍ പോയി.
“ഹലോ ഹലോ വയ്കല്ലേ സാറേ. എനിക്കൊരു കാര്യം പറയാനുണ്ട്.”
“ ങാ! പറഞ്ഞോ പറഞ്ഞോ”
“ നമ്മടവിടെ തെരുവ് വിളക്ക് ആരോ രാത്രിയില്‍ സ്ഥിരമായ് അണക്കുന്നുണ്ട്. രാത്രി ഞാന്‍ ഒന്നു കറങ്ങി നോക്കി ആരേയും കിട്ടീല്ലാ. നമുക്കത് ആരാന്ന് കണ്ടുപിടിക്കണം”
“ആണോ? ആരാ?”
“ആരാന്ന് അറിയില്ല, കഴിഞ്ഞ ഒന്നു രണ്ട് ഞായറഴ്ചകളില്‍ ഈ ഭാഗത്തേക്കുള്ള ഫീസ് മാത്രം ഊരുന്നുണ്ട്.
“എന്നാ? ഞായറാഴ്ചയോ?”
“നല്ല മഴയുണ്ടായിരുന്ന ദിവസം”
“ങാ അത് ഞാനറിഞ്ഞു.”
എന്നിട്ടാണോ ഒന്നു അന്വേഷിക്കാതെ സെക്രട്ടറിമിണ്ടാതിരിക്കുന്നത്.
“എന്നിട്ടന്വേഷിച്ചോ സാറേ?”
“അതേ നമ്മുടെ രണ്ടാമത്തെ വളവില്‍ നില്‍ക്കുന്ന് പോസ്റ്റില്‍ മരക്കൊമ്പ് തട്ടി തീ പാറുന്നുണ്ടായിരുന്നു. അതാ അത് ഫുസ് ഊരി വച്ചത്”
ഇതു കേട്ടതും ഇടിവെട്ടിയവന്റെ തലയില്‍ ഷോക്കടിച്ച മാതിരിയായ് ഞാന്‍.
ഇത്തവണയും വൈദ്യുതികാര്യത്തില്‍ എന്റെ ഫ്യൂസ് കരിഞ്ഞു.
hihihihihihi.....................
നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............
അമളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അമളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 ഡിസംബർ 8, ബുധനാഴ്‌ച
2010 ഡിസംബർ 1, ബുധനാഴ്‌ച
ഒരു കുറ്റാണ്വെഷകന്റെ ജനനം-ഒപ്പം മരണവും
ഭാഗം 2 കഥ തുടരുന്നു ഭാഗം ഒന്നിവിടെ...
അങ്ങനെ ഞങ്ങള്‍ ഒത്തൊരുമിച്ചു മികച്ച് പ്രകട്നം കാഴ്ച വയ്കൂമെന്ന പ്രതിഞ്ജയൊടെ എല്ല മാസവും രണ്ടാം ശനിയാഴ്ച് ദിവസം ഒത്തു കൂടി ആ ‘ട്ടാ വട്ട‘ പ്രദേശത്തെ കാര്യങ്ങളും, അംഗങ്ങളുടെ പരിവേദനങ്ങളും കേട്ട് പരിഹരിച്ചും സുന്ദര സുലഭിത ലോകം പടുത്തു മുന്നേറി.
എന്നും പുലര്‍കാലെ നാലുനാലരക്കുണര്‍ന്നു വച്ചുണ്ടാക്കി -(തെറ്റിദ്ധരിക്കണ്ട ഞാനല്ല എന്റെ നല്ല പാതി അവള്‍ തന്നെയാണ് പാചകം.) തണുത്ത കിണറ്റു വെള്ളം കോരി തലയിലേക്കൊഴിച്ച് കിടു കിടാന്നു വിറച്ചു കൊണ്ട് പരശു രാമനെ പിടിക്കാന്‍ ഓടുന്ന പണിയുണ്ടല്ലോ, ന്റെമ്മോ! ഭയങ്കരം അതിനിടയില്‍ ദിവസവും പാലു വങ്ങാന്‍ അര കിലോമീറ്റര്‍ അപ്പുറതുള്ള ചേച്ചീടെ കട വരെ നടന്നു പോകണം. ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാനത്തില്‍ നഗരാതിത്രിയുടെ തോളത്ത് ആയിരുന്നിട്ടും ഒരു കുഗ്രാമത്തിലെന്ന വണ്ണം കൂരിരുട്ടിലാണ് ഈ നടത്തം. ഇട റോഡില്‍ നിന്നും പ്രധാന വഴിയിലേക്കെത്തുമ്പോല്‍ തന്നെ കാവല്‍ക്കാരായ ശ്വാനന്മാര്‍ മണത്തു വരും. കൂരിരുട്ടും വെളുപ്പിനുള്ള തണുപ്പിന്റെ സുഖവും അവരങ്ങനെ അനുഭവിച്ചു നില്‍ക്കുമ്പോ ആരടാ അത് ഞങ്ങളുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന മട്ടില്‍ ഒരു തുറിച്ചു നോട്ടം. അതു കൊണ്ട് ആദ്യമൊക്കെ ബൈക്കിലാണ് പോയിരുന്നത്, അവറ്റകള്‍ അത്ര കുഴ്പ്പക്കാരല്ലന്ന് എനിക്കും, ഞാന്‍ കുഴപ്പക്കാരനല്ലന്നു അവര്‍ക്കും മനസ്സിലായതു കൊണ്ടും പിന്നെയും നടപ്പ് തുടങ്ങി. ഈ കൂരിരുട്ടിന്റെ പ്രശ്നം ‘ എം ആര്‍ യെ‘ കൊണ്ട് പരിഹരിക്കണം എന്നു എന്നും കാലത്തു പോകുമ്പോള്‍ വിചാരിക്കും.പക്ഷെ പരശു രാമനെ പിടിക്കാനുള്ള ഓട്ടവും, ആയിരത്തഞ്ഞൂര്‍ പിള്ളാരും നൂറോളം സഹപ്രവര്‍ത്തകരും ഉള്ള കാമ്പസിലെ കലപിലയൊക്കെ കഴിഞ്ഞു വീണ്ടും പരശുരാമനെ പിടിച്ച് വീടെത്തുമ്പോള്‍ ദീപാവലി നാളില്‍ കത്തിച്ചു വച്ച കമ്പിത്തിരി പോലെ ഒരു പകലു കൂടെ ഒടുങ്ങിയിട്ടുണ്ടാവും.
കമ്മറ്റികളിലൊന്നും സജീവമല്ലാത്ത ഞാന്‍ ഇതൊരു ഭയങ്ങര വിഷയമായ് അവതരിപ്പിക്കാന്‍ പ്ലാന്‍ ചെയ്തു. അടുത്ത രണ്ടാം ശനിയാഴ്ച്കക്ക് കൃത്യമായ് ഹാജര്‍ വച്ചു.കമ്മറ്റി ആരംഭിച്ചു, പിരിവു കണക്കൊക്കെ നോക്കിക്കഴിഞ്ഞാണ് പൊതുകാര്യങ്ങള്‍, ഞാന്‍ പരീക്ഷാര്‍ത്ഥിയെപ്പോലെ എല്ലാം ഒന്നൂടെ മനസില്‍ പറഞ്ഞു ശരിയാക്കി. അപ്പോഴുണ്ട് സെക്രട്ടറി ഒരു കടലാസ് കാണിച്ച് പറഞ്ഞു
“ബോര്‍ഡില്‍ കൊടുക്കാനുള്ള കത്ത് റെഡിയായ്. അത് നാളെത്തന്നെ വിജയന്‍ കൊടുക്കണം”
കഴിഞ്ഞ കമ്മറ്റികളില്‍ മുങ്ങിയ എനിക്കതു പാമ്പ് മുക്കാലും വിഴുങ്ങി വാല്‍ മാത്രം പുറത്തു കണുന്ന ഇരയെ പോലെ തോന്നി. പതിയെ ആ കടലാസ് വാങ്ങി നോക്കുമ്പോള്‍, ഒരായിരം വോള്‍ട്ട് വൈദ്യുതി എന്റെ തലയില്‍ കൂടി പോയ്. ഒരു തകര്‍പ്പന്‍ പ്രകടനം നടത്താമെന്നു കരുതി തലയില്‍ കേറ്റി കൊണ്ടു വന്ന തെരുവു വിളക്കു പ്രശ്നം ആ കടലാസില്‍ നീല മഷി പുരണ്ടു ദാ കിടക്കുന്നു. അങ്ങനെ ഇടിവെട്ടി തലപുകഞ്ഞ കാര്‍ട്ടൂണ്‍ കഥാപാത്രം കണക്കെ അന്നു മുഴുവന്‍ അവിടിരിക്കേണ്ടി വന്നു.
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. പരാതി കൊടുത്ത് ഒരാഴ്ചകഴിയും മുമ്പേ ആ അന്ധകാര വീഥികളെല്ലാം തൂവെള്ള പ്രകാശം വിതറി ചിരിതൂകി നിന്നു.പക്ഷെ താനേ വീഴുമായിരുന്ന തേങ്ങാ തോട്ടി വച്ച് തലയിലോട്ട് ഇട്ട മാതിരി ജനാല വഴിക്ക് പ്രകാശം എന്റേയും കുടുംബത്തിന്റേയും ഉറക്കം കെടുത്തി. മൂന്ന് മീറ്റര്‍ കറുത്ത തുണി വാങ്ങി ജനലിനു മറ ഉണ്ടാക്കേണ്ടി വന്നു ഉറക്കം ശരിയാവാന്‍.
പക്ഷെ ഈയിടെയായ് കാലത്തിറങ്ങുമ്പോള്‍ കനത്ത് ഇരുട്ട്, വഴിവിളക്കുകള്‍ കണ്ണടച്ചിരുന്നുറങ്ങുന്നു. ഞങ്ങള്‍ വിജകരമായ് പരിഹരിച്ച ഒരു കാര്യമായിരുന്നു കത്താതെ കിടന്നിരുന്ന തെരുവു വിളക്കുകള്‍ മാറ്റി സ്ഥപിച്ചത്. അതാ ഇപ്പോ കത്താതെ കിടക്കുന്നത്, “ങാ ഹാ! അങ്ങനെയങ്ങ് വിടാന്‍ പറ്റത്തില്ലല്ലോ, വരട്ടെ സെക്രട്ടറിയെ അറിയിക്കണം.“ എന്നു കണക്കുകൂട്ടി അന്നത്തെ തിരക്കുകളില്‍ മുങ്ങിയ ഞാന്‍ ഇക്കാര്യം മറന്നും പോയ്. അടുത്ത മൂന്നുനാല് ദിവസങ്ങളിലും ലൈറ്റുകള്‍ കത്തിക്കിടന്നതു കാരണം ആ വിഷയം തന്നെ ഏതാണ്ട് മറന്നിരിക്കുമ്പോള്‍ ഇതാ വീണ്ടും ഒരു ഞായറാഴ്ച രാത്രി, പിന്നെയും ഒരു ഞായറാഴ്ച ഇതെന്താപ്പാ ഞായറാഴ്ചപ്പനിയോ?
എന്നിലെ കുറ്റാണ്വേഷകന്‍ ഉണര്‍ന്നു! നിരീക്ഷണം രണ്ട് ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഒരു കാര്യം കൂടി മനസ്സിലായ്, ഞായര്‍ മാത്രമല്ലാ നല്ല മഴയുള്ള അവധി ദിവസങ്ങളും ഇതുതന്നെ സ്ഥിതി. അപ്പോള്‍ അവധി ദിവസം ഇനി ഇ ബി ക്കാര് വരാത്തതാണോ? അല്ല മറ്റു ഭാഗത്തൊക്കെ കുഴപ്പമില്ലല്ലോ. അവര്‍ കൃത്യമായ് ഫ്യൂസ് കുത്തുന്നുണ്ട്. പക്ഷെ രാത്രി പത്ത് പതിനൊന്നു മണിയാകുമ്പോഴാണ് ഇവറ്റകളുടെ കണ്ണടയുന്നത്. അപ്പോ പിന്നെ ആരുടെയോ കറുത്ത കരസ്പര്‍ശം ഉറപ്പായിട്ടും ഇതിനു പിന്നില്‍ ഉണ്ടാകും. എന്റെ ചിന്തകള്‍ ഇരുട്ടിന്റെ കാണാവഴികളില്‍ കൂടി കാടുകയറിത്തുടങ്ങി. ഇതാരോ എന്നെപ്പോലെ തുണിവാങ്ങാന്‍ ത്രാണിയില്ലാത്തതു കൊണ്ട് പറ്റിക്കുന്ന ഏര്‍പ്പാടാവും.
അങ്ങനെയെങ്കില്‍ എല്ലാ ദിവസവും വേണമല്ലോ? അതുണ്ടാകുന്നില്ല, അപ്പോള്‍ അതെ കിട്ടിപ്പോയ്! ഇതാരൊ വേലി ചാടുന്നുണ്ട്. അതിനു സൌകര്യത്തിനായാണ് ലൈറ്റുകളെ കണ്ണടപ്പിക്കുന്ന ഈ ഏര്‍പ്പാട്.
ഏന്നാപ്പിന്നെ അവനെ പിടിച്ചിട്ടു തന്നെ ബാക്കി കര്യം. ബാലരമയിലെ ജംബനെപ്പോലെ “തുമ്പാ! ജംബ്” എന്നു പറയാന്‍ തുമ്പനില്ലാത്തത് കൊണ്ട് ഒറ്റക്ക് രാത്രി ബൈക്കുമെടുത്ത് മറ്റൊരു വിളക്കുകാലായ് ഞാന്‍ കാത്തിരുന്നു.
എന്നിട്ടെന്തായീന്നറിയോ...............
ഒരല്‍പ്പം കൂടെ കാത്തിരിക്കു, ദയവായ്..........
ബോറഡിപ്പിക്കാന്‍ ഞാന്‍ വേഗം വരാം മൂന്നാം ഭാഗവുമായ്...............
അങ്ങനെ ഞങ്ങള്‍ ഒത്തൊരുമിച്ചു മികച്ച് പ്രകട്നം കാഴ്ച വയ്കൂമെന്ന പ്രതിഞ്ജയൊടെ എല്ല മാസവും രണ്ടാം ശനിയാഴ്ച് ദിവസം ഒത്തു കൂടി ആ ‘ട്ടാ വട്ട‘ പ്രദേശത്തെ കാര്യങ്ങളും, അംഗങ്ങളുടെ പരിവേദനങ്ങളും കേട്ട് പരിഹരിച്ചും സുന്ദര സുലഭിത ലോകം പടുത്തു മുന്നേറി.
എന്നും പുലര്‍കാലെ നാലുനാലരക്കുണര്‍ന്നു വച്ചുണ്ടാക്കി -(തെറ്റിദ്ധരിക്കണ്ട ഞാനല്ല എന്റെ നല്ല പാതി അവള്‍ തന്നെയാണ് പാചകം.) തണുത്ത കിണറ്റു വെള്ളം കോരി തലയിലേക്കൊഴിച്ച് കിടു കിടാന്നു വിറച്ചു കൊണ്ട് പരശു രാമനെ പിടിക്കാന്‍ ഓടുന്ന പണിയുണ്ടല്ലോ, ന്റെമ്മോ! ഭയങ്കരം അതിനിടയില്‍ ദിവസവും പാലു വങ്ങാന്‍ അര കിലോമീറ്റര്‍ അപ്പുറതുള്ള ചേച്ചീടെ കട വരെ നടന്നു പോകണം. ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാനത്തില്‍ നഗരാതിത്രിയുടെ തോളത്ത് ആയിരുന്നിട്ടും ഒരു കുഗ്രാമത്തിലെന്ന വണ്ണം കൂരിരുട്ടിലാണ് ഈ നടത്തം. ഇട റോഡില്‍ നിന്നും പ്രധാന വഴിയിലേക്കെത്തുമ്പോല്‍ തന്നെ കാവല്‍ക്കാരായ ശ്വാനന്മാര്‍ മണത്തു വരും. കൂരിരുട്ടും വെളുപ്പിനുള്ള തണുപ്പിന്റെ സുഖവും അവരങ്ങനെ അനുഭവിച്ചു നില്‍ക്കുമ്പോ ആരടാ അത് ഞങ്ങളുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന മട്ടില്‍ ഒരു തുറിച്ചു നോട്ടം. അതു കൊണ്ട് ആദ്യമൊക്കെ ബൈക്കിലാണ് പോയിരുന്നത്, അവറ്റകള്‍ അത്ര കുഴ്പ്പക്കാരല്ലന്ന് എനിക്കും, ഞാന്‍ കുഴപ്പക്കാരനല്ലന്നു അവര്‍ക്കും മനസ്സിലായതു കൊണ്ടും പിന്നെയും നടപ്പ് തുടങ്ങി. ഈ കൂരിരുട്ടിന്റെ പ്രശ്നം ‘ എം ആര്‍ യെ‘ കൊണ്ട് പരിഹരിക്കണം എന്നു എന്നും കാലത്തു പോകുമ്പോള്‍ വിചാരിക്കും.പക്ഷെ പരശു രാമനെ പിടിക്കാനുള്ള ഓട്ടവും, ആയിരത്തഞ്ഞൂര്‍ പിള്ളാരും നൂറോളം സഹപ്രവര്‍ത്തകരും ഉള്ള കാമ്പസിലെ കലപിലയൊക്കെ കഴിഞ്ഞു വീണ്ടും പരശുരാമനെ പിടിച്ച് വീടെത്തുമ്പോള്‍ ദീപാവലി നാളില്‍ കത്തിച്ചു വച്ച കമ്പിത്തിരി പോലെ ഒരു പകലു കൂടെ ഒടുങ്ങിയിട്ടുണ്ടാവും.
കമ്മറ്റികളിലൊന്നും സജീവമല്ലാത്ത ഞാന്‍ ഇതൊരു ഭയങ്ങര വിഷയമായ് അവതരിപ്പിക്കാന്‍ പ്ലാന്‍ ചെയ്തു. അടുത്ത രണ്ടാം ശനിയാഴ്ച്കക്ക് കൃത്യമായ് ഹാജര്‍ വച്ചു.കമ്മറ്റി ആരംഭിച്ചു, പിരിവു കണക്കൊക്കെ നോക്കിക്കഴിഞ്ഞാണ് പൊതുകാര്യങ്ങള്‍, ഞാന്‍ പരീക്ഷാര്‍ത്ഥിയെപ്പോലെ എല്ലാം ഒന്നൂടെ മനസില്‍ പറഞ്ഞു ശരിയാക്കി. അപ്പോഴുണ്ട് സെക്രട്ടറി ഒരു കടലാസ് കാണിച്ച് പറഞ്ഞു
“ബോര്‍ഡില്‍ കൊടുക്കാനുള്ള കത്ത് റെഡിയായ്. അത് നാളെത്തന്നെ വിജയന്‍ കൊടുക്കണം”
കഴിഞ്ഞ കമ്മറ്റികളില്‍ മുങ്ങിയ എനിക്കതു പാമ്പ് മുക്കാലും വിഴുങ്ങി വാല്‍ മാത്രം പുറത്തു കണുന്ന ഇരയെ പോലെ തോന്നി. പതിയെ ആ കടലാസ് വാങ്ങി നോക്കുമ്പോള്‍, ഒരായിരം വോള്‍ട്ട് വൈദ്യുതി എന്റെ തലയില്‍ കൂടി പോയ്. ഒരു തകര്‍പ്പന്‍ പ്രകടനം നടത്താമെന്നു കരുതി തലയില്‍ കേറ്റി കൊണ്ടു വന്ന തെരുവു വിളക്കു പ്രശ്നം ആ കടലാസില്‍ നീല മഷി പുരണ്ടു ദാ കിടക്കുന്നു. അങ്ങനെ ഇടിവെട്ടി തലപുകഞ്ഞ കാര്‍ട്ടൂണ്‍ കഥാപാത്രം കണക്കെ അന്നു മുഴുവന്‍ അവിടിരിക്കേണ്ടി വന്നു.
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. പരാതി കൊടുത്ത് ഒരാഴ്ചകഴിയും മുമ്പേ ആ അന്ധകാര വീഥികളെല്ലാം തൂവെള്ള പ്രകാശം വിതറി ചിരിതൂകി നിന്നു.പക്ഷെ താനേ വീഴുമായിരുന്ന തേങ്ങാ തോട്ടി വച്ച് തലയിലോട്ട് ഇട്ട മാതിരി ജനാല വഴിക്ക് പ്രകാശം എന്റേയും കുടുംബത്തിന്റേയും ഉറക്കം കെടുത്തി. മൂന്ന് മീറ്റര്‍ കറുത്ത തുണി വാങ്ങി ജനലിനു മറ ഉണ്ടാക്കേണ്ടി വന്നു ഉറക്കം ശരിയാവാന്‍.
പക്ഷെ ഈയിടെയായ് കാലത്തിറങ്ങുമ്പോള്‍ കനത്ത് ഇരുട്ട്, വഴിവിളക്കുകള്‍ കണ്ണടച്ചിരുന്നുറങ്ങുന്നു. ഞങ്ങള്‍ വിജകരമായ് പരിഹരിച്ച ഒരു കാര്യമായിരുന്നു കത്താതെ കിടന്നിരുന്ന തെരുവു വിളക്കുകള്‍ മാറ്റി സ്ഥപിച്ചത്. അതാ ഇപ്പോ കത്താതെ കിടക്കുന്നത്, “ങാ ഹാ! അങ്ങനെയങ്ങ് വിടാന്‍ പറ്റത്തില്ലല്ലോ, വരട്ടെ സെക്രട്ടറിയെ അറിയിക്കണം.“ എന്നു കണക്കുകൂട്ടി അന്നത്തെ തിരക്കുകളില്‍ മുങ്ങിയ ഞാന്‍ ഇക്കാര്യം മറന്നും പോയ്. അടുത്ത മൂന്നുനാല് ദിവസങ്ങളിലും ലൈറ്റുകള്‍ കത്തിക്കിടന്നതു കാരണം ആ വിഷയം തന്നെ ഏതാണ്ട് മറന്നിരിക്കുമ്പോള്‍ ഇതാ വീണ്ടും ഒരു ഞായറാഴ്ച രാത്രി, പിന്നെയും ഒരു ഞായറാഴ്ച ഇതെന്താപ്പാ ഞായറാഴ്ചപ്പനിയോ?
എന്നിലെ കുറ്റാണ്വേഷകന്‍ ഉണര്‍ന്നു! നിരീക്ഷണം രണ്ട് ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഒരു കാര്യം കൂടി മനസ്സിലായ്, ഞായര്‍ മാത്രമല്ലാ നല്ല മഴയുള്ള അവധി ദിവസങ്ങളും ഇതുതന്നെ സ്ഥിതി. അപ്പോള്‍ അവധി ദിവസം ഇനി ഇ ബി ക്കാര് വരാത്തതാണോ? അല്ല മറ്റു ഭാഗത്തൊക്കെ കുഴപ്പമില്ലല്ലോ. അവര്‍ കൃത്യമായ് ഫ്യൂസ് കുത്തുന്നുണ്ട്. പക്ഷെ രാത്രി പത്ത് പതിനൊന്നു മണിയാകുമ്പോഴാണ് ഇവറ്റകളുടെ കണ്ണടയുന്നത്. അപ്പോ പിന്നെ ആരുടെയോ കറുത്ത കരസ്പര്‍ശം ഉറപ്പായിട്ടും ഇതിനു പിന്നില്‍ ഉണ്ടാകും. എന്റെ ചിന്തകള്‍ ഇരുട്ടിന്റെ കാണാവഴികളില്‍ കൂടി കാടുകയറിത്തുടങ്ങി. ഇതാരോ എന്നെപ്പോലെ തുണിവാങ്ങാന്‍ ത്രാണിയില്ലാത്തതു കൊണ്ട് പറ്റിക്കുന്ന ഏര്‍പ്പാടാവും.
അങ്ങനെയെങ്കില്‍ എല്ലാ ദിവസവും വേണമല്ലോ? അതുണ്ടാകുന്നില്ല, അപ്പോള്‍ അതെ കിട്ടിപ്പോയ്! ഇതാരൊ വേലി ചാടുന്നുണ്ട്. അതിനു സൌകര്യത്തിനായാണ് ലൈറ്റുകളെ കണ്ണടപ്പിക്കുന്ന ഈ ഏര്‍പ്പാട്.
ഏന്നാപ്പിന്നെ അവനെ പിടിച്ചിട്ടു തന്നെ ബാക്കി കര്യം. ബാലരമയിലെ ജംബനെപ്പോലെ “തുമ്പാ! ജംബ്” എന്നു പറയാന്‍ തുമ്പനില്ലാത്തത് കൊണ്ട് ഒറ്റക്ക് രാത്രി ബൈക്കുമെടുത്ത് മറ്റൊരു വിളക്കുകാലായ് ഞാന്‍ കാത്തിരുന്നു.
എന്നിട്ടെന്തായീന്നറിയോ...............
ഒരല്‍പ്പം കൂടെ കാത്തിരിക്കു, ദയവായ്..........
ബോറഡിപ്പിക്കാന്‍ ഞാന്‍ വേഗം വരാം മൂന്നാം ഭാഗവുമായ്...............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)