ഓര്‍മ്മകള്‍ നശിച്ചു പോകുന്നവയാണ് ,പലപ്പോഴായിട്ടെങ്കിലും അവ തിരിച്ചു വരും, ഒരു നൊസ്റ്റാള്‍ജിയ എന്നൊക്കെ പറയും പോലെ. ഈ തിരഞ്ഞെടുപ്പ് കാലത്ത് ചില ബാല്യ കാല ഓര്‍മ്മകള്‍ എന്നെ തേടിയെത്തി.രാഷ്ട്രീയമോ തിരഞ്ഞെടുപ്പോ എന്തെന്നുപോലും അറിഞ്ഞുകൂടാത്ത കൊച്ചുപ്രായം. തിരഞ്ഞെടുപ്പ് വേളകള്‍ ഏതോ ഉത്സവകാലം പോലെ എന്തോ ഒന്നാണെന്ന് ധരിച്ചു ഓടിനടന്ന കാലം. വള്ളി നിക്കര്‍ ഒക്കെ ഇട്ടു, മൂക്കും ഒലിപ്പിച്ച് കലപില കൂട്ടി നടന്ന പ്രായം.
അന്നൊക്കെ കാറുള്ളവര്‍ വളരെ കുറവാ. ഇന്നെത്തെ പോലെ എല്ലാവര്ക്കും കാര്‍ എപ്പോള്‍ വേണമെമ്കിലും കാര്‍ ഒന്നും ഇല്ല. തിരഞ്ഞെടുപ്പ് കാലമാണ് കാര്‍ ഇഷ്ടം പോലെ കാണാന്‍ അവസരം കിട്ടുക. പയഴ അംബാസിഡര്‍ കാര്‍ വലിയ കോളാമ്പി ഒക്കെ വച്ചു കെട്ടി, വിളിച്ചു പറഞ്ഞു കൊണ്ട് പോകും. സ്പീഡ് വളരെ കുറച്ചു, നോട്ടീസ് ഒക്കെ വാരി വിതറി - നഗര പ്രദേശ മായാത് കൊണ്ട് സിനിമയിലൊക്കെ പോലെ പൊടി പറത്തി പോകാന്‍ പറ്റാതെ- പോകുന്ന കാഴ്ച.
ഞങ്ങള്‍ കുറെ പൊടി പിള്ളേര്‍ കൂകി വിളിച്ചു കാറിന്റെ പുറകെ കൂടും.വികൃതിക്കാരായ ഞാനും ചിലരും ഓടികൊണ്ടിരിക്കുന്ന കാറിന്റെ പുറകിലുള്ള സ്റ്റീല്‍ ബംബരില്‍ കേറിയിരിക്കും. ഡിക്കിക്ക് വശത്ത് പറ്റിപിടിച്ചു, ബംബരില്‍ ഇരുന്നു കൊണ്ട് യാത്ര ചെയ്യും. കാറിനകത്ത് കേറാനുള്ള മോഹം ഇങ്ങനെ അങ്ങ് ചുരുക്കും. ഇന്ന് അതാലോചിക്കുമ്പോള്‍ ഒരു ഉള്‍ കിടുക്കം, ഊര്‍ന്നു താഴെ വീണു പോയെങ്കില്‍ ! പിന്നെ തിരഞ്ഞെടുപ്പോക്കെ കഴിഞ്ഞു വിജയം ആഹോഷിക്കുംപോള്‍ അതിനെക്കാള്‍ ഒന്നൂടെ ആര്ത്തട്ടഹസിക്കും. ആരാ ജയിച്ചത് ആരാ തോറ്റത് എന്നൊന്നും അറിയില്ലന്കിലും ആഹോഷിക്കും. അപ്പോഴത്തെ പ്രിയപ്പെട്ട മുത്രാവാക്യം " പെട്ടി പെട്ടി ശിങ്കാര പെട്ടി, പെട്ടി തുറന്നപ്പോ .................. പൊട്ടി". എന്താണപ്പാ ഈ പെട്ടി? അറിയത്തില്ലെങ്കിലും ഉറക്കെ ഉറക്കെ വിളിച്ചു കൂവും.
2 അഭിപ്രായങ്ങൾ:
വള്ളി നിക്കര്‍ ഒക്കെ ഇട്ടു. മൂക്കും ഒലിപ്പിച്ച് കലപില കൂട്ടി നടന്ന പ്രായം.
നല്ല ബാല്യകാല ഓര്‍മ്മ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ